22-06-2017(വ്യാഴം)ചങ്ങമ്പുഴയുടെ കാവ്യ ഭാഷ്യത്തിന് രംഗ ഭാഷ്യമൊരുക്കി
ഏഴാം ക്ലാസ്സുകാര്‍.
വാഴക്കുലയുടെ രംഗഭാഷ്യമൊരുക്കികൊണ്ട് ഏഴാം ക്ലാസ്സുകാര്‍ അരങ്ങിലെത്തി.തമ്പുരാനും മലയപ്പുലയനും നീലിയും അരങ്ങില്‍ നിറഞ്ഞാടി
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച ഒരു കവിതയാണ് വാഴക്കുല[1]. "മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു" എന്നു തുടങ്ങുന്ന വരികളുള്ള ഈ കവിത രക്തപുഷ്പങ്ങൾ എന്ന സമാഹാരത്തിലാണു് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷം ഈ കവിതയിൽ വ്യക്തമാണ്.
മലയാപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകൾപോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു- മഴകിപ്പുലക്കള്ളിയോമനിച്ചു.
മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ മലയൻറെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോൾ ,കുളിർകാറ്റു വന്നപ്പോൾ മലയൻറെ മാടവും പൂക്കൾ ചൂടി.
വയലിൽ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ് വളരെ പ്പണിപ്പാടു വന്നു കൂടി.
ഉഴുകുവാൻ രാവിലെ പോകും മലയനു- മഴകിയും-പോരുമ്പോളന്തിയാവും.
ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാൻ മറവിപറ്റാറില്ലവർക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ- ലതുവേഗവേഗം വളർന്നുവന്നു;
അജപാലബാലനിൽ ഗ്രാമീണബാലത- ന്നനുരാഗകന്ദളമെന്നപോലെ!
പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണൽ-
പ്പരവതാനിക്കുമേൽ ചെന്നിരിക്കും. പൊരിയും വയറുമായുച്ചക്കൊടുംവെയിൽ ചൊരിയുമ്പോ,
ഴുതപ്പുലാക്കിടങ്ങൾ, അവിടെയിരുന്നു കളിപ്പതു കാൺകി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!

ഏഴാം ക്ലാസ്സിലെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച വാഴക്കുല

No comments:
Post a Comment